Sunday 9 February 2014

നിഴൽപ്പാട്ടുകാരന് സ്നേഹപൂർവ്വം...


ഒരു നഷ്ടപ്പെടലിലേക്ക്
എന്നെന്നേക്കുമായി
വലിച്ചെറിയാൻ
ഒരു നിഴൽ പോലെ
എനിക്ക് പിന്നിൽ
നിന്റെ വരവുണ്ടെന്ന്
ഞാനറിയുന്നുണ്ട്.

നിഴൽ പാട്ടുകാരാ...
ഒരു രാത്രി കൂടി  വേണമെനിക്ക്.
മഴയാൽ അനാഥമാക്കപ്പെട്ട
ഒരു നിശബ്ദരാത്രി.

എന്തിനെന്നോ..?
എന്റെ പ്രണയത്തിന്റെ ചൂടിനെ
കൂട്ടുപിടിച്ച്,
ഷഹബാസ് അമന്റെ
പാട്ടിനു ചെവിയോർത്ത്,
എന്റെ ജാലകത്തിനരികെ ഒറ്റക്കിരിക്കാൻ...
നിറയെ പവിഴമല്ലി പൂത്തുവീണ
മുറ്റം നോക്കി വെറുതെയിരിക്കാൻ..
വിമൂകം...

5 comments:

  1. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. സുഖവായന....സുഖവേദന... നല്ല ഫീൽ.... ആശംസകൾ

    ReplyDelete
  3. മനോഹരം .....കവിതകള്‍ വര്‍ത്തമാനം SANDAY പതിപ്പിലേക്ക് അയച്ചുതന്നാല്‍ പ്രസിതികരിക്കാം വിലാസം online@varthamanam.com

    ReplyDelete